Saturday 23 May 2009

Santhosh Madhavayaaaaaaaaaaaaaa



B-ßo-b-X-bp-sS- a-d-hnð- A-cp-Xm-bv-a-IÄ-am-{Xw- sN-bv-Xp-Iq-«p-ó- Im-]-Sy-¡mÀ-s¡-ñm-ap-Å- Xm-¡o-Xm-Wv- "-A-ar-X-ssN-X-\y-'- F-ó- k-t´m-jv- am-[-h-\v- tIm-S-Xn-\ð-In-b- in-£.- {]m-b-]qÀ-¯n-bm-Im-¯- s]--Ip-«n-I-sf- ssew-Kn-I-am-bn- ]o-Un-¸n-¨- tI-kn-em-Wv- A-bm-sf- 16 hÀ-jw- I-Tn-\-X-S-hn-\pw- 2,-20,-000 cq-]- ]n-g-sbm-Sp-¡m-\pw- in-£n-¨-Xv.- B-{i-aw- sI-«n-bpw- k-am-\-am-b- X-«n-¸p-Øm-]-\-§-fp-ïm-¡n-bpw- s]--hm-Wn-`w-ap-Xð- cm-Py-t{Zm-l- {]-hÀ-¯-\w-h-sc- \-S-¯p-ó- X-«n-¸p-ImÀ- k-aq-l-¯nð- Xp-d-óp-Im-«-s¸-Sp-ó-Xn-\pw- hn-Nm-c-W- sN-¿-s¸-Sp-ó-Xn-\pw- P-\-§-fnð-\n-óv- H-ä-s¸-Sp-ó-Xn-\pw- k-t´m-jv-am-[-h-³ kw-`-hw- Im-c-W-am-bn-«p-ïv.- tI-c-f-¯n-sâ- {]-_p-²-X- A-h-Im-i-s¸-Sp-ó- km-aq-ly-´-co-£-¯nð-t¸m-epw- C-¯-cw- Im-]-Sy-¡mÀ- X-g-¨p-h-fÀ-óp- F-ó-Xv- Ku-c-h-am-bn- ]-cn-tim-[n-¡-s¸-tS-ï- hn-j-b-am-Wv.- A-¯-c-sam-cp- ]-cn-tim-[-\-bv-¡v- XoÀ-¨-bm-bpw- DuÀ-Pw- \ð-Ip-ó-Xm-Ipw- k-t´m-jv- am-[-h-\p- e-`n-¨- in-£.- am-[y-a- hmÀ-¯- h-ó-Xn-s\-¯p-SÀ-óv- \-S-¯n-b- A-t\z-j-W-am-Wv- k-t´m-jv- am-[-h-sâ- \n-Ir-ã-am-b- ap-Jw- \n-b-a-¯n-\p-ap-ón-se-¯n-¨-Xv.- A-Xn-sâ- Xp-SÀ-¨-bm-bn- A-t\-Iw- B-ßo-b-¯-«n-¸p-Im-cp-sS- X-\n-\n-dw- ]p-d-¯p-h-cn-I-bp-ïm-bn.- A-cm-{ão-b-X-bpw- A-cm-P-I-Xz-hpw- k-aq-l-¯nð- I-S-óp-I-b-dp-t¼m-gm-Wv- C-¯-cw- X-«n-¸p-ImÀ- sIm-bv-¯n-\n-d-§p-ó-Xv.- {]-ap-J- am-[y-a-§Ä-t]m-epw- "-A-Ûp-X- c-£m-b-{´-'-§-fp-sS-bpw- a-{´-hm-Zn-I-fp-sS-bpw- {]-Nm-c-I-cm-hp-I-bpw- k-aq-l-¯n-se- D-ó-X- hy-àn-Xz-§Ä- X-«n-¸p-ImÀ-¡v- Ip-S-]n-Sn-¡p-I-bpw- sN-¿p-ó- A-h-Ø-bnð- Xn-cp-¯ð-{]-{In-b- F-fp-¸-a-ñ.- F-ómð,- \m-«n-se- ]p-tcm-K-a-\-{]-Øm-\-§Ä-¡v- A-¯-c-sam-cp- Xn-cp-¯ð-{]-{In-b-¡v- ap-³ssI-sb-Sp-¡m-Xn-cn-¡m-\p-am-In-ñ.- C-óv- k-t´m-jv- am-[-h-\p- e-`n-¨- in-£- A-¯-c-¯n-ep-Å- F-ñm- Im-]-Sy-¡mÀ-¡pw- hm-§n-s¡m-Sp-¡m-\p-Å- C-S-s]-S-em-Wp-ïm-tI-ï-Xv.- tI-k-t\z-j-Ww- ^-e-{]-Z-am-bn- ]qÀ-¯n-bm-¡n-b,- A-Xn-th-Kw- Ip-ä-hm-fn-¡v- in-£- hm-§n-s¡m-Sp-¯- s]m-eo-kn-s\- A-`n-\-µn-¡m-\pw- Cu- k-µÀ-`w- hn-\n-tbm-Kn-¡-s«.- 

മാറാടും മുത്തങ്ങയും മറക്കരുത്‌



ആറുപേരുടെ ദാരുണമായ മരണത്തിനിടയാക്കിയ ചെറിയതുറയിലെ വെടിവെയ്പ്‌ നിസ്സാരമായൊരു നടപടിയല്ല. കര്‍ത്തവ്യ നിര്‍വ്വഹണശേഷി നഷ്ടപ്പെട്ട ഒരു സര്‍ക്കാരിന്റെ കീഴിലുള്ള പൊലീസിന്റെ കാടത്തം നിറഞ്ഞ അഴിഞ്ഞാട്ടമാണ്‌. ഒരു തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ മടുപ്പും വെറുപ്പും വിട്ടുമാറുന്നതിന്‌ മുമ്പെ ജനങ്ങളെ പാഠംപഠിപ്പിക്കാനിറങ്ങിയ ഭരണകൂടത്തിന്റെ കിങ്കര നടപടിയാണ്‌ ചെറിയതുറയിലുണ്ടായതെന്ന്‌ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. ഒരു തെരുവ്‌ തെമ്മാടി സൃഷ്ടിച്ച കുഴപ്പം ആറ്‌ മനുഷ്യജീവനാണ്‌ നഷ്ടപ്പെടുത്തിയതെങ്കില്‍ ഗുണ്ടാ ഭരണം പെരുകിവരുന്ന കേരളത്തില്‍ ഇനിയെത്ര വെടിവെപ്പുകള്‍ വേണ്ടിവരും?
തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ അരിശമാണോ ചെറിയതുറയിലെ ന്യൂനപക്ഷങ്ങളുടെ നെഞ്ചില്‍ നിറയൊഴിച്ചുകൊണ്ട്‌ ഇടത്‌ സര്‍ക്കാര്‍ തീര്‍ത്തതെന്ന ചില തീവ്രപക്ഷക്കാരുടെ നിലപാടുപോലും ഈ ദാരുണ നിമിഷത്തില്‍ സാധൂകരിക്കപ്പെടും.

വെടിവെച്ച പൊലീസിന്റെ നടപടി സമാധാന സംരക്ഷണാര്‍ത്ഥമാണെന്ന്‌ ആര്‍ക്കും ന്യായീകരിക്കാനാവില്ല. ഇതിലും വലിയ സംഘര്‍ഷത്തെയും രോഷപ്രകടനത്തെയും സമര്‍ത്ഥമായി കൈകാര്യം ചെയ്ത പാരമ്പര്യം കേരള പൊലീസിനുണ്ട്‌. ഒമ്പതുപേര്‍ കൊല്ലപ്പെട്ട മാറാട്‌ കടപ്പുറത്തേക്ക്‌ നിമിഷങ്ങള്‍ക്കകം കടന്നെത്തിയ പൊലീസ്‌ വ്യൂഹത്തെ നേരിടാന്‍ സ്ത്രീകളടക്കമുള്ള ആള്‍ക്കൂട്ടമായിരുന്നു സംഘടിച്ചുനിന്നത്‌. ഒമ്പതുപേരുടെ ശവശരീരങ്ങള്‍ ഒരു ഭാഗത്ത്‌; പരുക്കേറ്റവര്‍ അതിലേറെ; തടയാനെത്തിയ പൊലീസിന്‌ മുന്നില്‍ ആയുധമേന്തിയ ആള്‍ക്കൂട്ടം. എന്നാല്‍ ഒരു വെടിവെയ്പോ ലാത്തിച്ചാര്‍ജ്ജോ ടിയര്‍ഗ്യാസോ പ്രയോഗിക്കാതെ മാറാട്ടെ രോഷജനതയെ പിരിച്ചുവിടാന്‍ അന്നത്തെ പൊലീസിന്‌ സാധിച്ചു. അതേ പൊലീസ്‌ തന്നെയാണ്‌ ഇന്നുള്ളത്‌. പക്ഷെ, പൊലീസിന്‌ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി മുഖംനോക്കാതെ നീതി നടപ്പാക്കാനുള്ള അധികാരം നല്‍കിയിരുന്നു. അതുകൊണ്ടായിരുന്നു മാറാടിനുശേഷം ഒരുതുള്ളി രക്തം കേരളത്തില്‍ തെറിച്ചുവീഴാതിരുന്നത്‌.

ഉത്തര മലബാറിലെ ചോരപ്പുഴ വറ്റിയതും കൊലപാതകികള്‍ കൊലക്കത്തി താഴെയിട്ടതും നീതിമുഖമുള്ള പൊലീസിനെ പേടിച്ചായിരുന്നു. പക്ഷെ; ആന്റണിയുടെ ആത്മാര്‍ത്ഥതയെ അന്നത്തെ പ്രതിപക്ഷം തിരിച്ചറിഞ്ഞില്ല. മാറാടിനെ മാന്തി പുണ്ണാക്കാന്‍ സംഘ്പരിവാറിനേക്കാള്‍ ആവേശത്തോടെ അവര്‍ രംഗത്തിറങ്ങി. തീയണക്കാന്‍ യു ഡി എഫ്‌ സര്‍ക്കാര്‍ വെള്ളമൊഴിച്ചപ്പോള്‍ സി പി എം ടാങ്കില്‍നിന്നും പമ്പ്‌ ചെയ്തത്‌ പെട്രോളായിരുന്നു. ഒരു ഭാഗത്തുനിന്നും ഇരയെയും മറുഭാഗത്തുനിന്ന്‌ വേട്ടക്കാരനെയും സി പി എം ഉത്തേജനം നല്‍കി പ്രോത്സാഹിപ്പിച്ചു. മാറാട്‌ കലാപത്തില്‍ ഒട്ടനവധി നിരപരാധികള്‍ക്ക്‌ ജീവന്‍ നഷ്ടമാവുകയും സ്വത്തുക്കള്‍ തകര്‍ക്കപ്പെടുകയും ചെയ്തത്‌ മനുഷ്യത്വമുള്ളവരെല്ലാം ദുഖത്തോടെയാണ്‌ ഓര്‍ക്കുന്നതെങ്കില്‍ രാഷ്ട്രീയ നേട്ടത്തിന്റെ തുലാസില്‍ നോക്കിയായിരുന്നു സി പി എം മാറാടിനെ വിലയിരുത്തിയത്‌. 

ഒരു ആദിവാസി വെടിയേറ്റ്‌ മരിക്കുകയും ഒരു പൊലീസുകാരന്‍ ബന്ധനസ്ഥനായ നിലയില്‍ വെട്ടേറ്റ്‌ കൊല്ലപ്പെടുകയും ചെയ്ത മുത്തങ്ങ സംഭവത്തില്‍ സി പി എം നടത്തിയ മുതലെടുപ്പ്‌ അങ്ങേയറ്റം നിന്ദ്യമായിരുന്നു. ആദിവാസി ഭൂമി വിതരണത്തില്‍ അങ്ങേയറ്റം അനുകൂലമായ നിലപാട്‌ സ്വീകരിച്ച ആന്റണി സര്‍ക്കാരിനെതിരെ ഒരു കലാപമായി തീവ്രവാദി സംഘടനകള്‍ ഭൂസമരത്തെ വളര്‍ത്തുകയായിരുന്നു. വെടിവെയ്പില്‍ കൊല്ലപ്പെട്ട ജോഗിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ച സി പി എം കലാപകാരികളുടെ വെട്ടേറ്റ്‌ മരിച്ച പൊലീസുകാരനെ മര്‍ദ്ദകനായി ചിത്രീകരിച്ചു.കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത്‌ പാലക്കാട്ടെ പുതുപ്പള്ളി തെരുവില്‍ വെടിയേറ്റ്‌ മരിച്ച സിറാജുന്നീസ എന്ന ബാലികയുടെ മൃതദേഹവും ചുമന്ന്‌ സി പി എം നടത്തിയ ചൂതാട്ടം കേരളം മറന്നിട്ടില്ല. വര്‍ഗീയ കലാപത്തെയും സി പി എം രാഷട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗിച്ചു. ആര്‍ എസ്‌ എസിനേക്കാള്‍ വലിയ വര്‍ഗീയ പ്രചാരകരായി ഇക്കാലയളവില്‍ രംഗത്തെത്തിയത്‌ സി പി എം ആയിരുന്നു.

തലശേരിയും പുതുപ്പള്ളി തെരുവും മുത്തങ്ങയും മാറാടും നമുക്ക്‌ ചില തിരിച്ചറിവുകള്‍ നല്‍കുന്നു. ഭരണ-പ്രതിപക്ഷ ചിന്തകളില്ലാതെയാണ്‌ ഇത്തരം നിര്‍ണ്ണായക വേളകളില്‍ കോണ്‍ഗ്രസും യു ഡി എഫും തീയണക്കാന്‍ മുന്നിട്ടിറങ്ങാറുള്ളത്‌. പക്ഷെ, പലപ്പോഴും സി പി എമ്മിന്റെ പ്രവര്‍ത്തനം തീയാളുമ്പോള്‍ വാഴവെട്ടാനൊരുങ്ങുന്ന രീതിയിലാണ്‌. 
തീയാളുമ്പോള്‍ ചെറിയതുറയിലെത്തിയ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവിടെ എണ്ണ ഒഴിച്ചില്ല; അവര്‍ സൗഹാര്‍ദ്ദത്തിന്റെ സാന്ത്വന സന്ദേശം നല്‍കി. പൈറ്റ്ദിവസം സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രിയും മന്ത്രികൂട്ടവും ഒരു പ്രത്യേക സമുദായത്തെ കുറ്റപ്പെടുത്തുകയായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു പാര്‍ട്ടി മുഖപത്രത്തില്‍ കണ്ടത്‌.

Friday 22 May 2009

ഡോ. മന്‍മോഹന്‍ സിംഗ്‌:ലോകം ഈ വിജയത്തെ വാഴ്ത്തുന്നു.


 സൗമ്യവും നിശബ്ദവുമായി ഡോ. മന്‍മോഹന്‍ സിംഗ്‌ ആവിഷ്ക്കരിച്ച നയപരിപാടികളുടെ നേട്ടമായി ലോകം ഈ വിജയത്തെ വാഴ്ത്തുന്നു. നിര്‍ഭാഗ്യവശാല്‍ പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ശ്രീലങ്കയിലെ പോലെ ആ അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അവിടുത്തെ നേതാക്കള്‍ വ്യാപൃതരായിരിക്കാം.

മൂന്നാംമുന്നണി ഉണ്ടാക്കി രാജ്യംപിടിച്ചടക്കും എന്ന്‌ പറഞ്ഞ്‌ തെരഞ്ഞെടുപ്പിന്‌ ഇറങ്ങിയ ഇടതുപക്ഷ നേതാക്കള്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇപ്പോള്‍ അണ്ടി കളഞ്ഞ അണ്ണാനെ പ്പോലെയാണ്‌. പതിനാലാം ലോക്സഭയില്‍ ഇടതുപക്ഷത്തിന്‌ ഉണ്ടായിരുന്ന അംഗബലത്തിന്റെ പകുതിപോലും ഇപ്പോള്‍ അവര്‍ക്കില്ല. ഡോ.മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദങ്ങളായ നയങ്ങളെല്ലാം തങ്ങളുടെ ആശയമായിരുന്നുവെന്ന്‌ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സി.പി.എം നേതാവ്‌ പ്രകാശ്‌ കാരാട്ട്‌ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, കാര്‍ഷിക വായ്പാ കുടിശിക റദ്ദാക്കല്‍ എന്നിവയെല്ലാം ജനങ്ങളെ ആകര്‍ഷിക്കുന്നത്‌ കണ്ട്‌; ഇടതുപക്ഷം നാലരക്കൊല്ലം യു.പി.എ ഗവണ്‍മെന്റിന്‌ പുറംപിന്തുണ നല്‍കിയതിന്റെ പേരില്‍ ഭരണനേട്ടം സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്യബോധമുള്ള വോട്ടര്‍മാര്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു.

കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്‌ രാജ്യഭരണം പിടിക്കാനിറങ്ങിയ മൂന്നാം മുന്നണിയുടെ തലതൊട്ടപ്പനായ എച്ച്‌.ഡി.ദേവഗൗഡ (ജനതാദള്‍-എസ്‌) കോണ്‍ഗ്രസിനെ പിന്തുണ അറിയിക്കാന്‍ മകന്‍ കുമാരസ്വാമിയെ ഡല്‍ഹിയിലേക്ക്‌ അയച്ചു. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയില്‍ കോണ്‍ഗ്രസുമായി സീറ്റ്‌ പങ്കിടാന്‍ വിസമ്മതിച്ച സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരുടെ എം.പിമാരുടെ പിന്തുണ രാഷ്ട്രപതിയെ അറിയിച്ചിരിക്കുന്നു. യു.പി സംസ്ഥാനം ഭരിക്കുന്ന ബഹുജന്‍ സമാജ്പാര്‍ട്ടി സ്വമേധയാ കോണ്‍ഗ്രസിന്‌ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. പഴയ ഒരു ശൈലിയില്‍ പറഞ്ഞാല്‍, അഹമഹമിഹയാ വിവിധ പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്‌ പിന്തുണയും വാഗ്ദാനം ചെയ്ത്‌ ഒന്നൊന്നായി മുന്നോട്ടുവരികയാണ്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളാകട്ടെ അവരുടെ പരമ്പരാഗത ശക്തിപ്രദേശങ്ങളായ പടിഞ്ഞാറെ ബംഗാളിലും കേരളത്തിലും ഏറ്റ പ്രഹരത്തിന്റെ കാരണം തിരഞ്ഞ്‌ ഇരുട്ടില്‍ത്തപ്പുന്നു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയെ കാണാനില്ല. എവിടെയോ ഇരുന്ന്‌ അദ്ദേഹം രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. കേരള മുഖ്യമന്ത്രി അച്യുതാനന്ദന്‍ തോല്‍വിയുടെ കാരണം സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ അപഥ സഞ്ചാരം മൂലമാണെന്ന്‌ പറയാന്‍ പദാവലികളും തേച്ചുമിനുക്കി ഡല്‍ഹിയിലെത്തി. മറിച്ച്‌ ഭരണത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്‌ തോറ്റതെന്ന്‌ കുറ്റപ്പെടുത്താന്‍ മുഷ്ടി ചുരുട്ടി സി.പി.എം സെക്രട്ടറി പിണറായി വിജയനും പി ബി യോഗത്തിനെത്തി. ഇതൊക്കെകണ്ട്‌ പ്രകാശ്‌ കാരാട്ട്‌ ഉള്ളില്‍ ചിരിക്കുകയാണ്‌. പറ്റിയാല്‍ പ്രധാനമന്ത്രിയാകാന്‍ രഹസ്യമായി അഭിലഷിച്ച ആളാണല്ലോ കാരാട്ട്‌.

അടുത്ത കേന്ദ്രസര്‍ക്കാരിനെ താന്‍ തീരുമാനിക്കുമെന്ന്‌ അഹങ്കരിച്ച കുമാരി ജയലളിത ഫലം പുറത്തുവന്നശേഷം ഇതുവരെ സംസാരിച്ചിട്ടില്ല. വാക്കുകളുടെ വിസ്മയമില്ലാതെ, സൗമ്യതകൊണ്ടും വിനയം കൊണ്ടും എന്നാല്‍ ഉറച്ച ലക്ഷ്യബോധം കൊണ്ടും വാഗ്ദാന പാലനത്തിന്റെ മാന്യതകൊണ്ടും ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠനേടിയ ഡോ.മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലീഡറായി എ.ഐ.സി.സി അധ്യക്ഷ ഇന്നലെ നാമനിര്‍ദ്ദേശം ചെയ്തു. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ധനശാസ്ത്രജ്ഞന്‍ ആണ്‌ ഡോ.മന്‍മോഹന്‍ സിംഗ്‌. അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം എത്തുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ എഴുന്നേറ്റ്‌ നിന്ന്‌ ബഹുമാനപൂര്‍വ്വം ആദരിക്കുന്നു. അത്തരമൊരു ആദരവ്‌ മുമ്പ്‌ ലഭിച്ചിട്ടുള്ള ഇന്ത്യക്കാര്‍ വിരലിലെണ്ണാന്‍ തന്നെയില്ല.

ശാസ്ത്രലോകം ആദരിച്ചിരുന്ന സത്യേന്ദ്രനാഥ ബോസ്‌, സാഹിത്യലോകം ആദരിച്ചിരുന്ന മഹാകവി ടാഗോര്‍, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു... ഇങ്ങനെ ചുരുക്കം പേരുടെ നിരയിലേക്കാണ്‌ ധനശാസ്ത്ര വിദഗ്ധനെന്ന ബഹുമതിയോടെ ഡോ.മന്‍മോഹന്‍ സിംഗ്‌ കടന്നുവരുന്നത്‌. (മഹാത്മജിയുടെ മഹത്വം ലോകം തിരിച്ചറിഞ്ഞത്‌ അദ്ദേഹം രക്തസാക്ഷിയായശേഷമാണ്‌)നെഹ്‌റുവിന്‌ ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷനിര അര്‍പ്പിച്ച ബഹുമാനം ഓര്‍ത്തുപോകുന്നു. കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ.കെ.ഗോപാലന്‍, സോഷ്യലിസ്റ്റുകളായിരുന്ന ഡോ.രാം മനോഹര്‍ ലോഹ്യ, നാഥ്‌ പൈ, ജയപ്രകാശ്‌ നാരായണ്‍ തുടങ്ങിയവരുടെ കാലത്തെക്കുറിച്ച്‌ ഇപ്പോള്‍ പറഞ്ഞിട്ട്‌ കാര്യമില്ല. എങ്കിലും മന്‍മോഹന്‍ സിംഗിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചവര്‍ പശ്ചാത്തപിക്കേണ്ട സമയമാണിത്‌. അല്ലെങ്കില്‍ അവര്‍ മനുഷ്യരാണെന്ന്‌ കരുതാന്‍ വിഷമം.

Tuesday 19 May 2009

രാഹുല്‍ ഗാന്ധി "വകുപ്പില്ലാ മന്ത്രി" ആയേക്കും...


കോണ്‍ഗ്രസിന്‍റെ വിജയ ശില്‍പ്പി രാഹുല്‍ ഗാന്ധി പുതിയ മന്ത്രിസഭയിലെ അംഗമാവണം എന്ന ആവശ്യം ശക്തമാവുന്നു. രാഹുലിനെ വകുപ്പില്ലാത്ത മന്ത്രി ആയി ഉള്‍പ്പെടുത്തി ഭരണ പരിചയം നല്‍കണമെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നത്.

പ്രത്യേക വകുപ്പ് നല്‍കാതിരുന്നാല്‍ രാഹുലിന് ഭരണ പരിചയം ലഭിക്കുകയും അതേസമയം, സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധയൂന്നാനും സാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.

കോണ്‍ഗ്രസിന് അവിശ്വസനീയ മുന്നേറ്റം നടത്താന്‍ രാഹുല്‍ ഗാന്ധി നടത്തിയ നീക്കങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നതിന്‍റെ പ്രതിഫലനമാണ് രാഹുല്‍ മന്ത്രിസ്ഥാനം സ്വീകരിക്കണം എന്ന ആവശ്യം ശക്തമാവുന്നത്. എന്നാല്‍, മന്ത്രിപദത്തെക്കാള്‍ തനിക്ക് പഥ്യം സംഘടനാ പ്രവര്‍ത്തനമാണെന്നാണ് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പുറം തിരിഞ്ഞു നിന്ന ലാലുവിനെ അവഗണിച്ച് ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിച്ച് പാര്‍ട്ടി സാന്നിധ്യം തെളിയിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തിനെ നിര്‍ണയിക്കുന്ന സംസ്ഥാനമായ ബീഹാറില്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റവും രാഹുലിന്‍റെ സംഘാടക ശേഷിയാണ് വ്യക്തമാക്കുന്നത്. 

തുടര്‍ന്നും, നിര്‍ണായക സംസ്ഥാനങ്ങളായ യുപിയിലും ബീഹാറിലും രാഹുലിന്‍റെ സജീവ സാന്നിധ്യം ഉണ്ടാവണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മൊത്തം 120 ലോക്സഭാ സീറ്റുകള്‍ ഉള്ള ഈ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ രാഹുലിനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുകയും അതേസമയം സംഘടനാ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുകയും ചെയ്യാന്‍ പാര്‍ട്ടി കളമൊരുക്കിയേക്കും.