Tuesday 22 September 2009

The Things to Remember

The Things to Remember
All Advt Must Be Reliable for all the Laws by the Govt
India for Advertisingand the advertiser must ensure that there is no restricted contents

A revised sample coordinates the mod wallet.

A revised sample coordinates the mod wallet.

Governor, VS greet muslims on Eid

Thiruvananthapuram: Marking the end of the season of fasting, Muslims in Kerala today celebrated Eid-ul-Fitre.Thousands of faithful turned up in Eid gahs and mosques across the state to participate in special Eid namaz.. Imams and religious scholars gave out Eid message of
love, peace and total dedication to Almighty on the occasion.

Remand extended for Om Prakash, Rajesh




Alapuzha: The remand of goonda leaders Om Prakash and Puthampalam Rajesh connected with the Paul Muthoot case has been extended to 4 days by the Ramagiri Judicial First Class Magistrate Court Judge Zubida Chirakal. Following the extention of the remand the two were taken to the Poojapura Central Jail.

Tuesday 18 August 2009

കേരളം = കൊള്ളയടി


കേരളം തസ്കരസംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും പിടിയിലായി എന്ന്‌ പറഞ്ഞാല്‍ ആരും അത്ഭുതപ്പെടില്ല. ബാങ്ക്‌ കവര്‍ച്ചകളും ഭവനഭേദനങ്ങളും നിത്യവും വാര്‍ത്തകളായിത്തീരുന്നു. ഇപ്പോള്‍ ക്ഷേത്രക്കവര്‍ച്ചയും പതിവായിരിക്കുന്നു. ജനങ്ങളുടെ ജീവനും പൊതുസ്വത്തിനും സംരക്ഷണം നല്‍കാന്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്‌ കഴിയുന്നില്ല. മുഖ്യമന്ത്രിയെ അനുസരിക്കുകയോ മാനിക്കുകയോ ചെയ്യാത്ത മന്ത്രിമാരും സി.പി.എം നേതൃത്വം ശത്രുവിനെപ്പോലെ കാണുന്ന മുഖ്യമന്ത്രിയും പേരിന്‌ അധികാരത്തില്‍ തുടരുന്നു എന്നല്ലാതെ ഭരണം ഔപചാരികമായിപ്പോലും നടക്കുന്നതായി ജനങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നില്ല. തികഞ്ഞ അരക്ഷിതാവസ്ഥയില്‍ സാമൂഹിക വിരുദ്ധര്‍ക്ക്‌ നിയമം കയ്യിലെടുക്കാന്‍ ആരെയും ഭയക്കേണ്ട എന്ന അവസ്ഥ വന്നിരിക്കുന്നു. പൊലീസ്‌ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദം വഴിപാടുഭരണം നടത്തുകയാണ്‌. സി.പി.എമ്മിന്റെ സ്ഥാപിത താല്‍പര്യം മാത്രമേ കേരളത്തില്‍ ഇപ്പോള്‍ ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കപ്പെടുന്നുള്ളൂ. പൊതുതാല്‍പര്യം അരക്ഷിതാവസ്ഥയിലായ ഇതുപോലൊരു കാലം കേരളം ഇതുവരെ കണ്ടിട്ടില്ല.

എറണാകുളം ജില്ലയിലെ പാഴൂര്‍ പെരുംതൃക്കോവില്‍ എന്ന പുരാതന ക്ഷേത്രത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കവര്‍ച്ചയെക്കുറിച്ചോ തൃശൂരിനും പൊന്നാനിക്കുമിടയില്‍ കഴിഞ്ഞദിവസമുണ്ടായ പണാപഹരണത്തെക്കുറിച്ചോ സംസ്ഥാനത്തിന്റെ പലഭാഗത്തും നടക്കുന്ന ബാങ്ക്‌ കൊള്ളയെക്കുറിച്ചോ മാത്രം മനസ്സില്‍വെച്ചുകൊണ്ടല്ല കേരളത്തിന്റെ അനാഥാവസ്ഥയെപ്പറ്റി വിലാപസ്വരത്തില്‍ ഇവിടെ പ്രതിപാദിക്കുന്നത്‌. മോഷണവും തട്ടിപ്പും കവര്‍ച്ചയും തരികിടയും കേരളത്തിന്റെ നിത്യജീവിതത്തില്‍ ഒരു സ്വാഭാവിക ശൈലിയായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമത്തില്‍ ഒരു ബാങ്ക്‌ സ്ഥാപിക്കുന്നത്‌ നാട്ടിലെ തസ്കരന്‍മാര്‍ക്ക്‌ കൊള്ളടയിക്കാനല്ലെങ്കില്‍ പിന്നെന്തിനാണെന്ന ഭാവം. ഒരു പുരാതന ക്ഷേത്രമെങ്കിലും നാട്ടില്‍ ഇല്ലെങ്കില്‍ കൊള്ളക്കാര്‍ എങ്ങനെ ജീവിക്കും എന്ന രീതി. ആരെയെങ്കിലും ദ്രോഹിച്ച്‌ പണംതട്ടി സുഖലോലുപനായി ജീവിക്കുന്നതാണ്‌ ബഹുമാന്യതയെന്ന്‌ കരുതുന്ന അപകടകരമായ ഒരു പൊതുമനോഭാവം. ഇത്തരം സ്വഭാവവിശേഷങ്ങള്‍ ആഗോളവല്‍കൃത സമൂഹത്തിലെ ലോകരീതിയാണെന്ന ഭാവം അഭ്യസ്തവിദ്യരെന്ന്‌ കരുതുന്നവരില്‍പ്പോലും രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.

സാധാരണ ജനങ്ങള്‍ മറിച്ച്‌ എങ്ങനെ ചിന്തിക്കും? സംസ്ഥാനത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയപ്രസ്ഥാനമെന്ന്‌ സ്വയം ഭാവിക്കുന്ന സി.പി.എം അഴിമതിയോടും തട്ടിപ്പിനോടും പുലര്‍ത്തുന്ന പൊതുസമീപനം ജനങ്ങളില്‍ അപകടകരമായ ഇത്തരമൊരു ബോധം വളര്‍ത്തുന്നത്‌ സ്വാഭാവികംമാത്രം. എന്തെന്നാല്‍ കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തിയെന്ന്‌ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സി കണ്ടുപിടിച്ച നേതാവിനെ പാര്‍ട്ടി ന്യായീകരിക്കുകയും അഴിമതി ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച നേതാവിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ രീതി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. അഴിമതിക്കാരന്‍ മാന്യനായി മുദ്രയടിക്കപ്പെടുന്നു. അക്കാര്യം വിളിച്ചുപറഞ്ഞയാള്‍ പാര്‍ട്ടിയാല്‍ ശിക്ഷിക്കപ്പെടുന്നു. ഇത്‌ കലികാലവൈഭവമെന്ന്‌ പഴമക്കാര്‍ പറയുന്ന വിരോധാഭാസമാണ്‌. ഇത്തരമൊരു പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റില്‍ നിന്ന്‌ ജനങ്ങള്‍ ഒരിക്കലും നീതി പ്രതീക്ഷിക്കില്ല. തസ്കരന്‍മാരും തട്ടിപ്പുകാരും ആഹ്ലാദിക്കുകയും ചെയ്യും.

കാരണം അവരുടെ സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ക്ക്‌ കേരളത്തിലെ ശക്തമായ പാര്‍ട്ടിയുടെ അനുഗ്രഹാശിസ്സുകള്‍ പരോക്ഷമായെങ്കിലും ലഭിച്ചിരിക്കുന്നു!
പിറവത്തിനടുത്തുള്ള പാഴൂര്‍ പെരുംതൃക്കോവില്‍ ദേശീയ സംരക്ഷിത സ്മാരകപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരാതന ക്ഷേത്രമാണ്‌. അതിപ്രാചീനമായ ചുമര്‍ ചിത്രങ്ങളും അമൂല്യങ്ങളായ ദാരുശില്‍പങ്ങളും ഈ ക്ഷേത്രത്തിലുണ്ട്‌. അവിടെ സൂക്ഷിച്ചിരുന്ന 'ഗൗരീശങ്കരം' എന്ന സ്വര്‍ണംപൊതിഞ്ഞ ഇരട്ടരുദ്രാക്ഷവും തങ്കഗോളകയും കാണിക്കവഞ്ചിയിലെ പണവും കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരുഡസനിലേറെ ക്ഷേത്രക്കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. ഏലൂര്‍ മഞ്ഞുമ്മല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്‌ കഴിഞ്ഞയാഴ്ചയാണ്‌. കാലടിയിലെ പുരാതന ക്ഷേത്രം ഏതാനും മാസംമുമ്പ്‌ കൊള്ളയടിക്കപ്പെട്ടു. വലുതും ചെറുതുമായ അനേകം അമ്പലങ്ങളും പള്ളികളും അടിക്കടി മോഷ്ടിക്കപ്പെടുമ്പോള്‍ പഴയ ഒരു സി.പി.എം മുഖ്യമന്ത്രി പറഞ്ഞതുപോലെ ഭഗവാന്‌ പാറാവെന്തിന്‌ എന്ന്‌ മൗഢ്യത്തോടെ ഇന്നത്തെക്കാലത്ത്‌ ആരെങ്കിലും പറയുമെന്ന്‌ തോന്നുന്നില്ല.

ഭഗവാന്‌ അംഗരക്ഷകന്റെ ആവശ്യമില്ലായിരിക്കാം. എന്നാല്‍ ഭഗവാന്റെ അമൂല്യസമ്പത്തുകള്‍ കാത്തുസൂക്ഷിക്കേണ്ടത്‌ നാടിന്റെ പൊതുആവശ്യമാണ്‌. അതിന്റെ സാമ്പത്തിക മൂല്യങ്ങള്‍ക്കൊപ്പം ചരിത്രപരവും പൗരാണികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌. അതിനാല്‍ ഇത്തരം സ്വത്തുകളുടെ കേദാരമായ പുരാതനദേവാലയങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും കൊള്ളക്കാരില്‍നിന്നും സംരക്ഷണം നല്‍കണം. ഭരിക്കുന്നവര്‍ക്ക്‌ ദൈവവിശ്വാസമില്ലെങ്കിലും ഭരിക്കപ്പെടുന്നവരുടെ ഇഷ്ടവും ആവശ്യവും അവഗണിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്‌ അവകാശമില്ല. കേരളത്തിന്റെ അരക്ഷിതാവസ്ഥ അടിയന്തരമായി മാറ്റാന്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റിനോട്‌ ജനങ്ങള്‍ നിശ്ശബ്ദമായി ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ ജനഹിതം മാനിക്കാന്‍ തക്ക വിനയമില്ലാത്ത ഭരണാധികാരികള്‍ ജനക്കൂട്ടത്തിന്റെ ആ പൊതുവിലാപം കേള്‍ക്കുന്നില്ലെന്നുമാത്രം. തസ്കരന്‍മാര്‍ അഴിഞ്ഞാടുന്ന ഒരു നാടായി കേരളം മാറിയിരിക്കുന്നു. ഇവിടെയിപ്പോള്‍ ദൈവത്തിനുപോലും രക്ഷയില്ലെന്നതാണ്‌ ഏറ്റവും പരിതാപകരമായ അവസ്ഥ.

Friday 7 August 2009

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന 'ഐ.എന്‍.എസ്‌ അരിഹന്ത്‌'


ശാസ്ത്ര സാങ്കേതികരംഗത്ത്‌ കൈവരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കൊപ്പം ഇന്ത്യ സൈനിക മേഖലയിലും ഇപ്പോള്‍ തനതായ മികവ്‌ പ്രകടിപ്പിച്ചിരിക്കുകയാണ്‌. നാവികസേനയുടെ മുതല്‍ക്കൂട്ടായിത്തീര്‍ന്ന 'ഐ.എന്‍.എസ്‌ അരിഹന്ത്‌' കടലില്‍ ഇറക്കിയതോടെ ആണവശേഷിയുള്ള അന്തര്‍വാഹിനി നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ നാം ലോകശ്രദ്ധനേടിയിരിക്കുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്‌, ബ്രിട്ടണ്‍, ചൈന എന്നീ രാജ്യങ്ങളുടെ ശ്രേണിയിലേക്ക്‌ ഇന്ത്യ എത്തുമ്പോള്‍ അരിഹന്ത്‌ എന്ന അന്തര്‍വാഹിനിക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച വിദഗ്ധര്‍ക്ക്‌ തീര്‍ച്ചയായും അഭിമാനിക്കാന്‍ വകയുണ്ട്‌. ലോകത്തിപ്പോള്‍ ഇത്തരത്തില്‍ 70 ആണവ അന്തര്‍വാഹിനികളുണ്ട്‌. അതില്‍ പകുതിയും അമേരിക്കയുടെ വകയാണ്‌. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിശാഖപട്ടണത്ത്‌ ഐ.എന്‍.എസ്‌ അരിഹന്തിന്റെ നിര്‍മ്മാണജോലികള്‍ പുരോഗമിക്കുകയായിരുന്നു. അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പൂര്‍ണമായി ഇന്ത്യന്‍ ബുദ്ധിശക്തിയുടെ ഉല്‍പന്നമാണ്‌.

റഡാറിനെയും ചാരവിമാനത്തെയും കടത്തിവെട്ടുന്ന തരത്തിലുള്ള സംവേദന സങ്കേതങ്ങള്‍ അടങ്ങിയ അരിഹന്ത്‌ അന്തര്‍വാഹിനിക്ക്‌ ആഴക്കടലില്‍ നൂറുമീറ്ററോളം താഴ്ചയില്‍ രഹസ്യമായി മുങ്ങിക്കിടക്കാന്‍ കഴിയും. സാഗരിക മിസെയിലിന്റെ സഞ്ചാരഗതി നിര്‍ണയിക്കാന്‍ സഹായിക്കുന്ന സോണാര്‍ ഉഷസ്‌ ഇതിനുവേണ്ടി നിര്‍മിച്ചത്‌ ഡി.ആര്‍.ഡി.ഒ ആണ്‌. അതീവരഹസ്യമായിട്ടാണ്‌ സാങ്കേതിക ഉപകരണങ്ങളുടെ നിര്‍മാണം വിവിധ കേന്ദ്രങ്ങളില്‍ പല ഘട്ടങ്ങളിലായി നടന്നുവന്നത്‌. 1984ല്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിയാകുന്നതിന്‌ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്‌ അരിഹന്തിന്റെ നിര്‍മാണജോലി ആരംഭിച്ചത്‌. കാല്‍നൂറ്റാണ്ടുകൊണ്ട്‌ 3000 കോടി രൂപാ ചെലവില്‍ അതിവിശിഷ്ടമായ ഈ ആണവ അന്തര്‍വാഹിനി നിര്‍മ്മിച്ച്‌ നമ്മുടെ നാവികസേനാ ശക്തിക്ക്‌ മുതല്‍കൂട്ടുമ്പോള്‍ അവിസ്മരണീയമായ ഒരു ചരിത്ര മുഹൂര്‍ത്തത്തിലൂടെയാണ്‌ ഇന്ത്യ കടന്നുപോകുന്നത്‌. കാര്‍ഗില്‍ മഞ്ഞുമലകളില്‍ പത്തുവര്‍ഷം മുമ്പ്‌ രാജ്യരക്ഷയ്ക്കുവേണ്ടി പൊരുതി വീരമൃത്യു വരിച്ച ധീരന്‍മാരായ ജവാന്‍മാരെ അനുസ്മരിക്കുന്ന ദിവസമാണ്‌ അരിഹന്ത്‌ ഉപചാരപൂര്‍വ്വം കടലില്‍ ഇറങ്ങിയത്‌.

ചരിത്രപരമായി സമാധാനകാംക്ഷികള്‍ ജീവിക്കുകയും നയിക്കുകയും ചെയ്യുന്ന നാടാണ്‌ ഇന്ത്യ. വേദകാലം മുതല്‍ ഇന്ത്യയുടെ മഹാപാരമ്പര്യം സഹിഷ്ണുതയുടേതാണ്‌. തന്ത്രപ്രധാനമായ പരിഷ്കൃത ആയുധശേഷി കൈവരിക്കുമ്പോള്‍ ഇന്ത്യ ഈ പാരമ്പര്യത്തെ മറക്കുകയാണോ എന്ന്‌ ചില കേന്ദ്രങ്ങള്‍ പുരികം ചുളിക്കുന്നു. വാര്‍ഷിക ബജറ്റില്‍ ഒന്നരലക്ഷം കോടി രൂപ പ്രതിരോധ ചെലവുകള്‍ക്ക്‌ നീക്കിവെച്ച ഇന്ത്യയിലെ സാമൂഹിക സ്ഥിതി കണക്കിലെടുക്കുന്നില്ലേ എന്ന്‌ ചോദിക്കുന്നവരുണ്ട്‌. വിദ്യാഭ്യാസത്തിനും പാര്‍പ്പിട സൗകര്യത്തിനും വൈദ്യസഹായത്തിനും ഭക്ഷണത്തിനും വിഷമിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുള്ള ഒരു രാജ്യം സൈനികശക്തി സമാഹരിക്കുന്നതില്‍ പൊരുത്തക്കേട്‌ ഉണ്ടെന്ന്‌ വിമര്‍ശിക്കാന്‍ ജനാധിപത്യ സ്വാതന്ത്ര്യമുള്ള രാജ്യവുമാണ്‌ നമ്മുടേത്‌. ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ ചില വസ്തുതകള്‍ മറന്നുപോകുന്നു.

ഇന്ത്യയ്ക്ക്‌ ചുറ്റും സൗഹൃദത്തേക്കാള്‍ കൂടുതല്‍ സംഘര്‍ഷ സ്വഭാവങ്ങള്‍ ശക്തിപ്രാപിക്കുന്നത്‌ കാണാതിരുന്നുകൂടാ. പാകിസ്ഥാനും ചൈനയും ഇന്ത്യയെ ആക്രമിച്ചപ്പോള്‍ സഹിഷ്ണുതയുടെ പേരില്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യ ആരെയും ആക്രമിച്ചതിന്‌ ചരിത്രത്തില്‍ ഒരു ഉദാഹരണം പോലുമില്ല. എന്നാല്‍ നമുക്കെതിരെ ഉണ്ടാകുന്ന വിദേശാക്രമണങ്ങള്‍ക്ക്‌ കീഴടങ്ങാനും കഴിയില്ല. അരിഹന്തിനെ നീറ്റിലിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്‌. 'ആണവായുധമല്ല, ഒരുതരം ആയുധവും ഇന്ത്യ ആര്‍ക്കെതിരെയും ആദ്യം പ്രയോഗിക്കില്ല. നമുക്ക്‌ നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ്‌ മുഖ്യം'. ലോകമെങ്ങുമുള്ള ഉല്‍പതിഷ്ണുക്കളുടെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെയും വ്യവസായ നിക്ഷേപകരുടെയും ലക്ഷ്യസ്ഥാനമാണ്‌ ഇന്ത്യ. ഒരു ലോകശക്തിയായി നമ്മുടെ രാജ്യം നാനാമേഖലകളില്‍ പുരോഗമിക്കുന്നതോടെ ഈ രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വരുംകാലം വര്‍ധിക്കുകയും ചെയ്യും.

ഇവിടത്തെ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിഹരിക്കാന്‍ എത്തുന്ന അതിഥികള്‍ക്കും ഇവിടെ പരമ്പരാഗതമായി ജീവിക്കുന്നവര്‍ക്കും ഇന്ത്യ സുരക്ഷിത പാര്‍പ്പിട പ്രദേശമായി തെരഞ്ഞെടുക്കുന്നവര്‍ക്കും സ്വസ്ഥതയും സമാധാനവും നല്‍കാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌. സമാധാനവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ അര്‍ത്ഥവത്തായ സൈനിക ശക്തിയും ഇന്ത്യയ്ക്ക്‌ ഉണ്ടാകണം. പ്രതിരോധത്തിന്റെ മഹനീയമായ ലക്ഷ്യങ്ങള്‍ മുറുകെപ്പിടിക്കുമ്പോള്‍ സഹിഷ്ണുതയുടെ മഹാമൂല്യങ്ങളൊന്നും ഇന്ത്യയ്ക്ക്‌ മറക്കാനും കഴിയില്ല. അണുശക്തി ജീവിതപുരോഗതിക്കും സമാധാനപരമായ ആവശ്യത്തിനും മാത്രം ഉപയോഗിക്കാന്‍ പ്രതിജ്ഞാബദ്ധമായ രാജ്യമാണ്‌ ഇന്ത്യ. അരിഹന്ത്‌ അന്തര്‍വാഹിനി നിര്‍മ്മിക്കാന്‍ തീരുമാനിച്ച ഇന്ദിരാഗാന്ധി അക്കാര്യം പലതവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്‌. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പോലെ പ്രധാനമായിരുന്നു ഇന്ദിരാഗാന്ധിക്ക്‌ ദേശീയ സുരക്ഷിതത്വം.

ആ സുരക്ഷിതത്വ സങ്കല്‍പങ്ങള്‍ക്ക്‌ ഈയിടെ അതിര്‍ത്തികടന്നുള്ള ഭീകരഭീഷണി ഉയര്‍ന്നുവന്നപ്പോള്‍ നമ്മുടെ സ്വന്തം ശാസ്ത്രജ്ഞാനവും സാങ്കേതികമികവും ഉപയോഗിച്ച്‌ ആണവ ഊര്‍ജ്ജശേഷികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍വാഹിനി നിര്‍മ്മിക്കുകയായിരുന്നു. അത്‌ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്‌ നമ്മുടെ മികവുകൊണ്ടാണ്‌. എന്നത്തേയും സാഹചര്യത്തില്‍ ഇന്ത്യയ്ക്ക്‌ ഇത്‌ അനിവാര്യമാണ്‌

Friday 31 July 2009

ഇന്തോ - അമേരിക്കന്‍ കരാറും ..... ആക്ഷേപങ്ങളും.....


സങ്കുചിത പ്രായോഗിക രാഷ്ട്രീയക്കാര്‍ക്ക്‌ ഇന്നത്തെ കാലത്ത്‌ തീരെ ദീര്‍ഘവീഷണം ഇല്ലെന്ന്‌ പറയാറുണ്ട്‌. അവര്‍ അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച്‌ മാത്രം ചിന്തിക്കുന്നു. അടുത്ത തലമുറയെ കുറിച്ച്‌ ആലോചിക്കുന്നില്ല. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്‌. എം. കൃഷ്ണയുമായി ഒപ്പു വച്ച കരാറിനെ കുറിച്ച്‌ പ്രതിപക്ഷ രാഷ്ട്രീയ നേതൃനിരയില്‍ നിന്ന്‌ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കേട്ടപ്പോഴാണ്‌ ഇങ്ങനെ ചിന്തിച്ചു പോയത്‌. സൈനികരംഗത്തും ബഹിരാകാശ ഗവേഷണ മേഖലയിലും സാങ്കേതിക സഹകരണം ഉറപ്പാക്കുന്ന കരാറാണ്‌ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്‌. രണ്ട്‌ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒപ്പു വയ്ക്കുന്ന സഹകരണ കരാറിന്‌ ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ താത്പര്യങ്ങള്‍ക്കിണങ്ങിയ ചില വ്യവസ്ഥകള്‍ ഉണ്ടാകും. ആ വ്യവസ്ഥകളുടെ അരികും മൂലയും വായിച്ച്‌ പരമാധികാരം അടിയറ വെക്കുകയാണെന്നും മറ്റും വ്യാഖ്യാനിക്കുന്നത്‌ അതിരുകടന്ന നടപടിയാണ്‌.

ഇന്തോ-അമേരിക്കന്‍ പ്രതിരോധകരാര്‍ ഒരുതരത്തിലും നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക്‌ വിരുദ്ധമല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി നടന്നു വരുന്ന ചര്‍ച്ചയുടെ പരിണതഫലമാണ്‌ ഇപ്പോള്‍ ഒപ്പു വയ്ക്കപ്പെട്ടിരിക്കുന്ന കരാര്‍. കരാറിലെത്തും മുമ്പ്‌ ഇന്ത്യ എല്ലാത്തരം വിലപേശലും കൃത്യമായി നടത്തിയിട്ടുണ്ടെന്ന്‌ പ്രതിരോധവകുപ്പ്‌ മന്ത്രി എ. കെ. ആന്റണി അറിയിക്കുന്നു. എന്നാല്‍ ഗുരുതരമായ ആരോപണങ്ങളുമായി ബി. ജെ. പി. ഇടതുപക്ഷ അംഗങ്ങള്‍ മുന്നോട്ടു പോകുന്നതിനാല്‍ ഈ മാസം 29ന്‌ പാര്‍ലമെന്റില്‍ കരാറിനെ കുറിച്ച്‌ വിശദമായ ചര്‍ച്ചനടക്കും.അമേരിക്ക വളര്‍ത്തിയെടുത്ത മുതലാളിത്ത സമ്പദ്‌ വ്യവസ്ഥയ്ക്ക്‌ ഈയിടെ വന്‍ തിരിച്ചടിയുണ്ടായി എന്നത്‌ നേരുതന്നെ. എന്നു കരുതി ശാസ്ത്ര സാങ്കേതിക രംഗത്തും പ്രതിരോധ പ്രവര്‍ത്തന രംഗത്ത്‌ അമേരിക്കയുടെ ശക്തി ക്ഷയിച്ചിട്ടൊന്നുമില്ല. 2001 സെപ്തംബര്‍ 11ന്‌ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ അവര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം ലോകോത്തരമാണ്‌. ഭീകര ഭീഷിണി ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും തലവേദനയായിക്കൊണ്ടിരിക്കെ അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളില്‍ നിന്ന്‌ ലോകത്തിന്‌ പലതും പഠിക്കാനുണ്ട്‌.

അണു ഊര്‍ജ ഉത്പാദന രംഗത്ത്‌ അമേരിക്ക കൈവരിച്ചിട്ടുള്ള പുരോഗതി ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഏതു ജന സമൂഹത്തിനും പാഠമാകേണ്ടതാണ്‌. ഇന്ത്യയുടെ ഭാവിയെ കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാടുള്ള പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും മറ്റ്‌ രാഷ്ട്ര നേതാക്കളും അമേരിക്കയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരുമായി സഹകരിക്കുകയും ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്‌ സ്വാഭാവികം മാത്രമാണ്‌. തിരഞ്ഞെടുപ്പ്‌ ലക്ഷ്യം മാത്രം കണ്ടുകൊണ്ടുള്ള ഒരു ചെപ്പടി വിദ്യയല്ല ഭരണകൂടത്തിന്റെ മുഖ്യ ദൗത്യം. ഫ്രാന്‍സുമായി ഇന്ത്യ കരാറുണ്ടാക്കിയിട്ടുണ്ട്‌. റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നു. ചൈനയുമായി സംയുക്ത സൈനിക അഭ്യാസംവരെ നടത്തുന്നു. ഇതിലൊന്നും യാതൊരു ആക്ഷേപവും ആരും ഉന്നയിക്കുന്നില്ല.
ആ കരാര്‍ വ്യവസ്ഥകള്‍ ഇന്ത്യയുടെ പരമാധികാരം പണയപ്പെടുത്തുന്നുവെന്ന്‌ എങ്ങും പറഞ്ഞു കേള്‍ക്കുന്നില്ല. അമേരിക്കയുമായി കരാറുണ്ടാക്കിയാല്‍ മാത്രം വലിയ അപകടം എന്ന വാദം എന്തു കൊണ്ടുവരുന്നു.? സൈനിക ഉടമ്പടിയും ആണവകരാറും ചില ശാസ്ത്ര സാങ്കേതിക അറിവുകളുടെ വിനിമയം ഉള്‍പ്പെട്ടതാണ്‌.

നിയതമായ വ്യവസ്ഥകളോടെ മാത്രമെ സാങ്കേതിക അറിവുകള്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തിന്‌ കൈമാറുകയുളളു. 'എന്‍ഡ്‌ യൂസ്‌ മോണിറ്ററിംഗ്‌ കരാര്‍ ' എന്നു പറഞ്ഞാല്‍ കൈമാറ്റപ്പെട്ട വിദ്യ ഉപയോഗിക്കുന്നതിനുള്ള ഒരു ലൈസന്‍സ്‌ മാത്രമാണ്‌.
ആഗോള വിപണന മേഖലയിലെ ഒരു മര്യാദ മാത്രമാണത്‌. അറിവ്‌ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന്‌ പരിശോധിക്കുവാന്‍ അത്‌ നല്‍കുന്നവര്‍ക്ക്‌ അപകാശമുണ്ട്‌. ബിസിനസ്സ്‌ എത്തിക്സ്‌ വിപണി മര്യാദയെന്നോ ഒക്കെ പറയാവുന്ന ഒരു കാര്യം. അത്‌ രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന്‌ വ്യാഖ്യാനിച്ച്‌ ഉറഞ്ഞു തുള്ളുന്നത്‌.
വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമാണ്‌. ഇന്ത്യും അമേരിക്കയും തമ്മില്‍ കഴിഞ്ഞ വര്‍ഷം സിവിലിയന്‍ ആണവ കരാര്‍ ഉണ്ടാക്കിയപ്പോള്‍ സി. പി. എം. ഉള്‍പ്പെട്ട ഇടതുപക്ഷം ഇതേ ആക്ഷേപം ഉന്നയിച്ച്‌ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ആരും മറന്നിട്ടില്ല. യു. പി. എ. യില്‍ നിന്ന്‌ അതിന്റെ പേരില്‍ ഇടതു പാര്‍ട്ടികള്‍ വിട്ടുപോയി.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസ്‌ നയിച്ച ഗവണ്‍മെന്റിന്റെ നിലപാടിന്‌ പൂര്‍ണ്ണ അംഗീകാരം നല്‍കുകയും ഇടത്‌ പാര്‍ട്ടികളുടെ വാദഗതികള്‍ വെറും തൃണം പോലെ ദൂരെ കളയുകയും ചെയ്തു. ജനങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ഇന്തോ-യു. എസ്‌. കരാര്‍ നേടിയെടുത്തു. അതില്‍ നിന്ന്‌ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഇടതു പക്ഷത്തിനാണ്‌ പിഴച്ചത്‌. ഇപ്പോഴും പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ്‌ അവര്‍ പയറ്റുന്നത്‌. ജനാധിപത്യ വ്യവസ്ഥയില്‍ വിയോജിക്കാനും വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ വിമര്‍ശകരുടെ ലക്ഷ്യം ക്രിയാത്മകമായിരിക്കണം. രാജ്യതാത്പര്യം നശിപ്പിക്കാന്‍ വേണ്ടിയാകരുത്‌.സാദാ രാഷ്ട്രീയ നിലവാരത്തിന്‍ നിന്ന്‌ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ജനതാത്പര്യത്തിന്‌ മുന്‍തൂക്കം നല്‍കി ഒരുപാട്‌ ഇനിയും ഉയരേണ്ടിയിരിക്കുന്നു